ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ നിർണായക നീക്കവുമായി ഇറാൻ. അമേരിക്കയും ഇസ്രയേലും ഒഴികെയുള്ള രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതത്തിന് തടസമില്ലെന്ന് ഇറാൻ.
ഖാർഗ് ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഇറാൻ രംഗത്തെത്തിയത്. നിലവിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം നിരോധിച്ചിട്ടില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇറാന് നേരെ ആക്രമണങ്ങൾ നടത്തുന്ന ശത്രുരാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കും മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലുകൾ ഹോർമുസ് വഴി കടന്നുപോകാൻ അനുവദിക്കില്ലെന്നും ഇറാൻ കൂട്ടിച്ചേർത്തു.